ഹീറോ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

PRO
ആഭ്യന്തരമന്ത്രിയുടെ മകന്‍ കൂടിയായ നടന്‍ പ്രേമാനന്ദിനെ(ശ്രീകാന്ത്) അടിച്ചവശനാക്കി ഹീറോയിസം കാട്ടുന്ന ടാര്‍സന്‍ ആന്‍റണി പറയുന്ന ഡയലോഗ് ഗംഭീരമായി - “നീ ആഗ്രഹിച്ച ജീവിതം ഞാന്‍ ജീവിച്ചുകാണിക്കുമ്പോഴാണ് നീ മരിക്കുന്നത്”. ഇങ്ങനെയൊരു ക്ലൈമാക്സൊക്കെ നടക്കുമോ? ആഭ്യന്തരമന്ത്രിയുടെ മകനല്ലേ അവന്‍? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തിയേറ്ററില്‍ ഉയര്‍ന്നുകേട്ടു. കഥയില്‍ ചോദ്യമില്ല എന്നല്ലേ? പ്രത്യേകിച്ചും പൃഥ്വിരാജ് നായകനായ കഥയില്‍!

എണ്‍പതുകളിലെ മസാല സിനിമകളുടെ ചേരുവകളൊക്കെ ‘ഹീറോ’യില്‍ കൊണ്ടുവരാന്‍ ദീപന്‍ ശ്രമിച്ചിട്ടുണ്ട്. ടാര്‍സന്‍ ആന്‍റണിയുടെ അച്ഛനെ(നെടുമുടി വേണു) ക്വട്ടേഷന്‍ സംഘം കുത്തിക്കൊല്ലുന്നത്, അമ്മയുടെ(കെ പി എ സി ലളിത) മുമ്പിലൂടെ മകനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് ഒക്കെ അത്തരം കോമ്പിനേഷനുകളാണ്.

സിനിമയുടെ ഷൂട്ടിംഗ് മുടക്കാനായി വില്ലന് ടാര്‍സന്‍ ആന്‍റണിയെ അറസ്റ്റ് ചെയ്യിക്കണമല്ലോ. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് വരുന്നതും കോളനിക്കാര്‍ അവരെ തടയുന്നതുമൊക്കെ കണ്ടപ്പോള്‍ ചിരി വന്നു. ഓര്‍മ്മയിലൂടെ, കോളനി പശ്ചാത്തലമായ പല സിനിമകളിലെയും രംഗങ്ങള്‍ കടന്നുപോയി. അതില്‍ നിന്ന് വ്യത്യസ്തമായി എത് കാഴ്ചയുണ്ട് ഹീറോയില്‍?

WEBDUNIA|
എന്തായാലും സിനിമ ബോക്സോഫീസ് വിജയമായേക്കും. മാസിന് പടം ഇഷ്ടപ്പെടുമെന്നാണ് തോന്നുന്നത്. എന്തായാലും ‘ഹീറോ’ എന്ന സിനിമ ചൂണ്ടിക്കാണിച്ചാണ് ‘ഞാന്‍ മാറാന്‍ പോകുന്നു’ എന്ന് പൃഥ്വി പ്രഖ്യാപിക്കുന്നതെങ്കില്‍ അത് ഈ പതിറ്റാണ്ടിലെ വലിയ തമാശ തന്നെ എന്ന് പറയാതെ വയ്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :