അനുബന്ധ വാര്‍ത്തകള്‍
- 'അന്ന് മായാവി ഫസ്റ്റ് ഷോ കാണാൻ ചെന്നപ്പോൾ അടി കിട്ടി’ - തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ
- ഗാനഗന്ധർവ്വന് തുടക്കം; ചിരിപ്പിക്കാൻ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി !
- ‘നാട്ടിലല്ല വളർന്നതെങ്കിലും വീട്ടിൽ മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ‘
- ഹിറ്റ്ലറും അപ്പൂസും, കുടുംബങ്ങളില്‍ ഉയര്‍ന്ന് വീണ്ടും മമ്മൂട്ടി!
- ഉണ്ടയിലെ ആക്ഷൻ കോരിത്തരിപ്പിക്കും, മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലായിരുന്നു: ശ്യാം കൌശൽ
യഥാര്‍ത്ഥ കാരണം മമ്മൂക്ക അറിയേണ്ടെന്ന് നായിക, ഒടുവില്‍ ഉര്‍വശി അത് ചെയ്തു!
മമ്മൂട്ടി അച്ചായന് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിടുക്കനാണ്. മലയാളത്തില്‍ അച്ചായന് കഥാപാത്രമായി ഏറ്റവും യോജിച്ച നടന് മമ്മൂട്ടിയാണെന്നും ഏവര്‍ക്കും അറിയാം. കോട്ടയം കുഞ്ഞച്ചന്, സംഘം, നസ്രാണി, പ്രെയ്സ് ദി ലോര്‍ഡ്, ഒരു മറവത്തൂര്‍ കനവ്, തോപ്പില്‍ ജോപ്പന് തുടങ്ങി എത്ര സിനിമകളിലാണ് അച്ചായന് കഥാപാത്രങ്ങളെ മമ്മൂട്ടി മികച്ചതാക്കിയത്.
അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് കിഴക്കന്‍ പത്രോസ്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ഈ സിനിമ 1992ലാണ് റിലീസായത്. പടം ഹിറ്റായിരുന്നു.
ഈ സിനിമയില്‍ ‘ചാളമേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് ആദ്യം സമീപിച്ചത് വിജയശാന്തിയെ ആയിരുന്നു. മമ്മൂട്ടിക്കും വിജയശാന്തി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പായിരുന്നു. എന്നാല്‍ ആദ്യം സമ്മതമറിയിച്ച അവര്‍ അവസാന നിമിഷം പിന്മാറി.
വിവാഹം തീരുമാനിച്ചതിനാല്‍ പിന്മാറുന്നതായും എന്നാല്‍ മമ്മുക്കയോട് ഡേറ്റ് ക്ലാഷ് എന്ന കാരണം പറഞ്ഞാല്‍ മതിയെന്നും വിജയശാന്തി സംവിധായകനെ അറിയിച്ചു. വിജയശാന്തി പിന്മാറിയപ്പോള് തമിഴ്നടി രാധികയെ സമീപിച്ചു. എന്നാല്‍ ആ സമയത്ത് ഗര്‍ഭിണി ആയിരുന്ന രാധികയും ബുദ്ധിമുട്ട് പറഞ്ഞു.
ഒടുവില്‍ ചാളമേരി എന്ന കഥാപാത്രമായി ഉര്‍വശിയെ തീരുമാനിക്കുകയായിരുന്നു. ഉര്‍വ്വശി ആ കഥാപാത്രത്തെ തകര്‍ത്ത് അവതരിപ്പിച്ചു. ഉര്‍വശിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചാളമേരി മാറുകയും ചെയ്തു.