അനുബന്ധ വാര്‍ത്തകള്‍
- ദിലീപിനെതിരെ ഉടൻ നടപടി വേണം; അമ്മക്ക് വീണ്ടും കത്തു നൽകി നടിമാർ
- റഫേൽ ഇടപാടിൽ ആന്റണിക്ക് മറുപടിയുമായി നിർമല സീതാരാമൻ; എച്ച് എ എല്ലിനെ ഒഴിവാക്കിയത് യു പി എ ഭരണകാലത്ത്, 36 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം കൂടിയാലോചനകൾക്ക് ശേഷം
- വിനീതും അനസും ബ്ലാസ്റ്റേഴ്സിൽ തന്നെ; ഐ എ എൽ അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
- ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നുമാത്രം പരിശോധിച്ചാൽ മതി; ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി
- ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമെന്ന് നിർമല സീതാരാമൻ
മകളെ ശല്യപ്പെടുത്തുന്നതായി പരാതി നൽകി; പിതാവിനെ അക്രമികൾ തല്ലിക്കൊന്നു
നാസിക്: തന്റെ മകളെ ശല്യം ചെയ്യുന്നതായി പരാതിപ്പെട്ടതിന് പിതാവിനെ അക്രമികൾ മർദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം ഉണ്ടായത്, പരാതി പിൻവലിക്കാത്തതിന്റെ പ്രതികാരത്തിലാണ് കൊലപാതകത്തിനു പിന്നിൽ പ്രതി സയ്യദ് സയീദ് ഉൾപ്പെട്ട ഏഴംഗ സംഘമാണ് ഫൈസൽ മുഹമ്മദ് നവാബ് അലിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
മകളെ ശല്യപ്പെടുത്തിയതിനെ തുടർന്ന് 2015ലാണ് പാവർഡി പൊലീസ് സ്റ്റേഷനിൽ അലി പരാതി നൽകിയത്. കേസ് കോടതി പരിഗണിച്ചുവരികയയിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സയീദ്, അലിയെ സമീപിച്ചിരുന്നു, എന്നാൽ അലി ഇത് അംഗീകരിച്ചിരുന്നില്ല ഇതിന്റെ പ്രതികാരത്തിൽ അലിയെ അക്രമി സംഘം കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ മുഖ്യപ്രതി സയ്യദ് സയീദ് ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.