അനുബന്ധ വാര്‍ത്തകള്‍
- പിഎസ്സി തട്ടിപ്പ്; മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളും റാങ്ക് ലിസ്റ്റും ക്രൈംബ്രാഞ്ച് പരിശോധിക്കും
- നേഴ്സിന്റെ ക്രൂരത, മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത് നിരവധി രോഗികളെ
- പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി അടുത്തു, പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; എസ്ഐക്ക് സസ്പെഷൻ
- യുവതിക്ക് നിരന്തരം നഗ്ന ചിത്രങ്ങൾ അയച്ചുനൽകി, സംഗീത സംവിധായകൻ പിടിയിൽ
- വീട്ടമ്മയുടെ കാമുകന്മാർ തമ്മിൽ നടുറോഡിൽ അടിപിടി, പത്തനംതിട്ട പൊലീസിനെ കറക്കിയ പ്രണയകഥ ഇങ്ങനെ
മാനസികാസ്വാസ്ഥ്യമുള്ള 14കാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎംകെ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ
വീട്ടില്‍ അമ്മയുടെയും മുത്തച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ സംഘം ചേര്‍ന്ന്ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെയുടെ പ്രാദേശിക നേതാവടക്കമുള്ള നാലുപേരാണ് കേസിലെ പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വീട്ടില്‍ അമ്മയുടെയും മുത്തച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ കൂലിവേലയ്ക്കായി പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.സമീപ ദിവസം കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
ഈ സംഘം കഴിഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്പറയുന്നു. നിലവില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. വൈദ്യ പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഡിഎംകെ പ്രാദേശിക നേതാവായ പി സെല്‍വരാജ്, ടി സെല്‍വരാജ്, മുത്തു, രാം രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പി സെല്‍വരാജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ്.