വീട്ടമ്മയുടെ കാമുകന്മാർ തമ്മിൽ നടുറോഡിൽ അടിപിടി, പത്തനം‌തിട്ട പൊലീസിനെ കറക്കിയ പ്രണയകഥ ഇങ്ങനെ

Last Modified ശനി, 31 ഓഗസ്റ്റ് 2019 (13:56 IST)
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയുടെ ത്രികോണ പ്രണയം പൊലീസിനു പുലിവാലായി. കഥയറിയാതെ ആട്ടം ആടി പത്തനം‌തിട്ട പൊലീസ്. വീട്ടമ്മയെ കാണാനെത്തിയ കാമുകന്മാർ തമ്മിൽ നടുറോഡിൽ വെച്ച് കൂട്ടിയടി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം.

കാമുകന്മാർ തമ്മിൽ അടിയായപ്പോൾ രക്ഷപെടാനായി യുവതി ഇവരിൽ ഒരാളുടെ കാറിൽ കയറി യാത്രയായി. ദേഷ്യം വന്ന രണ്ടാമത്തെ കാമുകൻ പൊലീസിനെ വിളിച്ച് പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സന്ദേശവും നല്‍കി. ഇതോടെയാണ് പൊലീസ് സംഭവം അറിയാതെ ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്.

യുവതിയുടെ ഭര്‍ത്താവ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ഡ്രൈവറാണ്. കാമുകരില്‍ ഒരാള്‍ പൊന്‍കുന്നം സ്വദേശിയും പാലാ സ്റ്റേഷനിലെ ഡ്രൈവറുമാണ്. മറ്റൊരു കാമുകന്‍ സീതത്തോട് കെഎസ്ഇബിയിലെ ഡ്രൈവറാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളില്‍ പത്തനംതിട്ടയില്‍ വച്ച് കാണാമെന്ന് വീട്ടമ്മ രണ്ട് കാമുകന്മാരോടും പറയുകയായിരുന്നു. എന്നാൽ, കാമുകന്മാർ പരസ്പരം കാണുമെന്ന് വീട്ടമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടമ്മയ്ക്ക് താന്‍ മാത്രമല്ല, കാമുകനായി ഉണ്ടായിരുന്നത് എന്ന് ഇന്നലെയാണ് രണ്ട് കാമുകന്മാരും അറിയുന്നത്. നടുറോഡിൽ വെച്ച് വഴക്കിട്ടതോടെ വീട്ടമ്മ ഒരാൾക്കൊപ്പം രക്ഷപെടുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ കാമുകൻ പണി കൊടുത്തതോടെ പൊലീസ് കുറച്ച് കഷ്ടപെട്ടിട്ടാണെങ്കിലും എത്തി മൂവരേയും പിടികൂടുകയായിരുന്നു. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരെയും താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :