അനുബന്ധ വാര്‍ത്തകള്‍
- ഫേസ്ബുക്കിലെ കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി
- യുവതിയെ ആക്രമിച്ച് വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ച പ്രതികളെ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി
- പത്തുവർഷത്തിനിടയിൽ പല തവണ പീഡിപ്പിച്ചു, ഒടുവിൽ മറ്റൊരു യുവതിയുമായി യുവാവ് വീട്ടിലെത്തി; കാമുകനോട് പ്രതികാരം ചെയ്ത് കാമുകി
- വിമാനത്തിൽ വച്ച് സ്വയംഭോഗം ചെയ്തു; വിദേശ ഇന്ത്യക്കാരൻ ഡൽഹിയിൽ അറസ്റ്റിൽ
- ശമ്പളം ചോദിച്ച 16കാരിയെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു; സംഭവം ഡല്‍ഹിയില്‍
അയൽവാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു; യുവതിയും ഭർത്താവും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊന്നു
മുംബൈ: അയൽവാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചതിന് ഭർത്താവും യുവതിയും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ചെംബൂരിലെ കൃഷ്ണ മെനോർ മാർഗിലാണ് സംഭവം അരങ്ങേറിയത്. യശ്വന്ത് ഭാര്യ മീന ഝാഡെ എന്നിവരാണ് രാകേഷ് ശിൻഡേ എന 38കാരനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരേയും തിലക് നഗർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളഴ്ചയാണ് സംഭവം നടന്നത്. അയൽവാസിയായ രാകേഷ് മിനയുടെ മുറിയിലെത്തി മൊബൈ നമ്പർ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് നിരസിച്ചു. പിന്നിട് ഭർത്താവ് വീട്ടിലെത്തിയപ്പൊൾ യുവതി ഇക്കാര്യം അറിയിച്ചതോടെ ഇരുവരും ചേർന്ന് രാകേഷിന്റെ മുറിക്കു മുന്നിൽ ബഹളമുണ്ടാക്കി. തുടർന്ന് മർദ്ദിക്കുകയായിരുന്നു.
നെഞ്ചിൽ ഇടിയേറ്റ രാകേഷ് കുഴഞ്ഞ് വീഴുകയും പിന്നീട് മറണപ്പെടുകയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. അതേ സമയം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു എന്നും ഡി സി പി ഷജി ഉമപ് വ്യക്തമാക്കി.