അനുബന്ധ വാര്‍ത്തകള്‍
- ജോലി വാഗ്ദാനം നൽകി ഓഫീസിലെത്തിച്ച് പീഡനം, ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത് നിരവധി പെൺകുട്ടികളെ
- വീട്ടിൽനിന്നും പാറ്റയെ അകറ്റാൻ ചില പൊടിക്കൈകൾ പഠിച്ചിരിക്കണം !
- ശരീരത്തിലെ അരിമ്പാറകൾ ഇല്ലാതാക്കാൻ ഇതാ ഒരു ഒറ്റമൂലി !
- കണ്ണൂർ വിമാനത്താവളത്തിൽനിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാൻ നവംബർ 9 മുതൽ അവസരം !
- ഇനി ഗ്രൂപ്പിലും രഹസ്യം പറയാം, പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ് !
ജോലിയിലെ കഷ്ടകാലം മാറാൻ ദുർമന്ത്രവാദം, നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി അയൽവാസിയായ വീട്ടമ്മ
ചെന്നൈ: ദുർമന്ത്രവാദത്തിന്റെ പേരിൽ അയൽവാസിയായ വീട്ടമ്മ നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ പുതുക്കോട്ടയിലാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ 47കാരിയായ ചിന്നപ്പിള്ളൈ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുക്കോട്ടയിലെ വെള്ളസാമി-മുരുഗായി ദമ്പതികളുടെ മകൾ ശാലിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 25നായിരുന്നു. ശാലിനിയെ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. ജോലിയിലെ കഷ്ടകാലം മാറുന്നതിനായി പെൺകുട്ടിയെ ബലിനൽകിയതാണെന്ന് ചിന്നപ്പിള്ളൈ പൊലീസിനോട് സമ്മതിച്ചു.