ജോലിയിലെ കഷ്ടകാലം മാറാൻ ദുർമന്ത്രവാദം, നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി അയൽവാസിയായ വീട്ടമ്മ

Sumeesh| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (11:00 IST)
ചെന്നൈ: ദുർമന്ത്രവാദത്തിന്റെ പേരിൽ അയൽ‌വാസിയായ വീട്ടമ്മ നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ പുതുക്കോട്ടയിലാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ 47കാരിയാ‍യ ചിന്നപ്പിള്ളൈ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

പുതുക്കോട്ടയിലെ വെള്ളസാമി-മുരുഗായി ദമ്പതികളുടെ മകൾ ശാലിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 25നായിരുന്നു. ശാലിനിയെ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. ജോലിയിലെ കഷ്ടകാലം മാറുന്നതിനായി പെൺകുട്ടിയെ ബലിനൽകിയതാണെന്ന് ചിന്നപ്പിള്ളൈ പൊലീസിനോട് സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :