അനുബന്ധ വാര്‍ത്തകള്‍
- ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോൾ വില കുതിയ്ക്കുന്നു
- കുറച്ചൊക്കെ മയത്തിൽ തള്ളിക്കൂടെ: മുഖ്യമന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ്
- വാക്സിനുകളുടെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം നിർമ്മാണ കമ്പനികൾക്ക്: നഷടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനില്ല: കേന്ദ്രം
- പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല: സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ: ക്ഷുഭിതനായി മുഖ്യമന്ത്രി
- സ്വർണക്കടത്ത് വീണ്ടും നിയമസഭയിൽ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി വിവാഹം മുടക്കി: 17കാരി അത്മഹത്യചെയ്തു
ഉത്തർപ്രദേശ്: ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ഇരയായ പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബാൻതയിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് മുൻപാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലത്സംഗം ചെയ്തതിന് ഇയാൾ ശിക്ഷിയ്ക്കപ്പെട്ടത്. എന്നാൽ ഏഴുവർഷത്തെ ശിക്ഷ കഴിഞ്ഞ് അടുത്തിടെ ഇയാൾ ഗ്രാമത്തിൽ മടങ്ങിയെത്തിയിരുന്നു. മകളെ ഇയാൾ ശല്യം ചെയ്തിരുന്നതായും, വിവാഹം നടത്താനുള്ള ശ്രമങ്ങൾ ഇയാൾ തടഞ്ഞു എന്നും പെൺകുട്ടിയുടെ പിതാവ് ആരോപിയ്ക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.