അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് വീണ്ടും നിയമസഭയിൽ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
- ശ്വാസം പിടിച്ചുനിർത്തിയാൽ കൊവിഡിന് സാധ്യത: ഐഐടി പഠന റിപ്പോർട്ട്
- 24 മണിക്കൂറിനിടെ 16,946 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,05,12,093
- ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പസായി: പിന്തുണച്ച് റിപ്പബ്ലിക്കൻ അംഗങ്ങളും
- ഇവരെ വിശ്വസിയ്ക്കാം, ചതിയ്ക്കില്ല; അറിയു !
പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല: സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ: ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പിടി തോമസിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകിയതോടെയാണ് ഇരു പക്ഷവും തമ്മിലുള്ള വാഗ്വാദമായി കാര്യങ്ങൾ നീങ്ങിയത്. പുത്രവാത്സല്യത്താൽ അന്ധനായിത്തീർന്ന ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി അന്ധനായി തീരരുത് എന്ന പിടി തോമസിന്റെ പ്രസ്താവന സഭയിൽ വലിയ ബഹളങ്ങൾക്ക് ഇടയാക്കി.
സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥാലമാണോ എന്നായിരുന്നു മറുപടി പറയെ ക്ഷുപിതനായി മുഖ്യമന്ത്രിയുടെ ചോദ്യം. 'സഭയിൽ എന്തും പറയാം എന്ന് കരുതരുത്. പിടിതോമസിനെ നിയന്ത്രിയ്ക്കാൻ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നറിയാം. സ്വർണക്കടത്ത് കേസിൽ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ശിവശങ്കറിന്റെ വിദേശയാത്രകളൂടെ ഉത്തരവാദിത്വം ഞാനെന്തിന് ഏറ്റെടുക്കണം. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല അതാണ് ഞാൻ പ്രതിയണെന്ന് പറയുന്നത്'. എന്നും മുഖ്യമന്ത്രി പറഞ്ഞു.