അനുബന്ധ വാര്‍ത്തകള്‍
- 'വിരമിക്കാന്‍ തയ്യാറെടുക്കൂ'; പുജാരയ്ക്കും രഹാനെയ്ക്കും അവസാന അവസരം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തിയാല്‍ പുറത്ത്
- ടെസ്റ്റില്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍; രഹാനെയെ നീക്കി
- ദക്ഷിണാഫിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ രഹാനയെ കളിപ്പിക്കരുത്, കളിക്കേണ്ടത് ആ താരം: ലക്ഷ്മൺ
- ടെസ്റ്റില്‍ സ്ഥിര ഉപനായകന്‍ രോഹിത് ശര്‍മ, രഹാനെ പുറത്തേക്ക് !
- വിരാട് അടുത്ത കളി ഉണ്ടാകും, മറ്റൊന്നും ഞാന്‍ പറയുന്നില്ല: അജിങ്ക്യ രഹാനെ
പ്ലേയിങ് ഇലവനില്‍ പോലും ഉണ്ടാകില്ല; രഹാനെയെ തള്ളി ബിസിസിഐ !
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ അജിങ്ക്യ രഹാനെയെ ബഞ്ചില്‍ ഇരുത്താന്‍ ഇന്ത്യ. ടെസ്റ്റ് സ്ക്വാഡില്‍ ഉണ്ടെങ്കിലും അജിങ്ക്യ രഹാനെയ്ക്ക് കളിക്കാന്‍ അവസരം നല്‍കില്ല. രഹാനെയെ പ്ലേയിങ് ഇലവനില്‍ ഇറക്കാനുള്ള സാധ്യത പോലും ഇപ്പോള്‍ ഇല്ലെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത ഒരാള്‍ വെളിപ്പെടുത്തി. രഹാനെയുടേത് വളരെ മോശം ഫോമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്ന രഹാനെയെ കൈവിടുന്ന നിലപാടിലേക്കാണ് ബിസിസിഐ പോകുന്നത്. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ സ്ഥിരമാക്കും.
തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന രഹാനെയ്ക്ക് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 16 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച രഹാനെയുടെ ശരാശരി വെറും 24.39 ആണ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളുമാണ് രഹാനെ നേടിയത്. 2016 ന് ശേഷമുള്ള 50 ടെസ്റ്റ് മത്സരങ്ങള്‍ എടുത്താല്‍ അതില്‍ 32.73 മാത്രമാണ് രഹാനെയുടെ ശരാശരി. പല നിര്‍ണായക സമയങ്ങളിലും ബാറ്റിങ്ങില്‍ രഹാനെ സമ്പൂര്‍ണമായി പരാജയപ്പെടുന്നു.