അനുബന്ധ വാര്‍ത്തകള്‍
- പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും
- പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !
- India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍
- തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ
- India vs Australia, 1st Test, Day 4: 'ഈസിയായി ജയിക്കാമെന്നു കരുതിയോ'; ഇന്ത്യക്ക് 'തലവേദന'യായി വീണ്ടും ഹെഡ്
WTC Final Qualification: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത്?
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 2-2 സമനിലയാകുകയാണെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആകും
WTC Final Qualification: ഇന്ത്യക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ വാശിയോടെ പോരടിക്കുന്നത്. പെര്‍ത്ത് ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്.
3-0, 4-0, 4-1, 5-0 എന്നീ നിലയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയാല്‍ ഒന്നാം സ്ഥാനവുമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാം. മുകളില്‍ പറഞ്ഞ പോലെയാണെങ്കില്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങളൊന്നും ഇന്ത്യയെ സ്വാധീനിക്കില്ല.
ഇന്ത്യ 3-1 നു ജയിക്കുകയാണെങ്കില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിക്കരുത്. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക രണ്ടാം ടെസ്റ്റ് സമനിലയില്‍ ആയാലും മതി. അതേസമയം ഇന്ത്യ 3-2 നു ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേടുകയാണെങ്കില്‍ ശ്രീലങ്കയുടെ കനിവിനായി കാത്തിരിക്കണം. അതായത് ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക സമനിലയെങ്കിലും പിടിക്കണം.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 2-2 സമനിലയാകുകയാണെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആകും. അതായത് ബോര്‍ഡര്‍-ഗാവസ്കര്‍ പരമ്പര 2-2 നിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0 ത്തിനു തോല്‍പ്പിക്കുകയും ശ്രീലങ്ക ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയിക്കുകയും വേണം.