അനുബന്ധ വാര്‍ത്തകള്‍
- 'ആ വിദ്യ ധോണിയൊടും കോഹ്ലിയോടും വേണ്ട, അവർ അപകടകാരികളാകും'
- 'ധോണി മടങ്ങിവരും, ഒരുമിച്ച് കളിയ്ക്കാനായി കാത്തിരിയ്ക്കന്നു', തുറന്നുപറഞ്ഞ് ഇന്ത്യൻ സൂപ്പർ താരം !
- കോലിയോട് ബഹുമാനമുണ്ട്, പക്ഷേ ഭയമില്ല-നസീം ഷാ
- കോലിയുടെ ഏത് കഴിവിനോടാണ് ആരാധന, വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്
- കറുത്ത വർഗക്കാർക്ക് വേണ്ടി ശബ്ദം ഉയർത്താൻ ക്രിക്കറ്റ് ലോകത്തിന് തോന്നുന്നില്ലേ? ആഞ്ഞടിച്ച് ഡാരൻ സമി
അന്നത്തെ പരിക്കിൽ കരിയർ അവസാനിച്ചെന്ന് കരുതി- ഹാർദ്ദിക് പാണ്ഡ്യ
2018ലെ ഏഷ്യാകപ്പിനിടെയിൽ ഉണ്ടായ ഗുരുതരമായ പരിക്ക് തന്റെ കരിയർ തന്നെ നശിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ.പാകിസ്താനെതിരേ നടന്ന ഏഷ്യാ കപ്പിലെ മല്‍സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം ഗ്രൗണ്ടിൽ വീണത്. തുടർന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതിരുന്ന താരത്തെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിനു പുറത്തേക്കു മാറ്റുകയായിരുന്നു.
അനത്തെ പരിക്കിൽ നിന്നും തിരിച്ചെത്താനാവില്ലെന്നാണ് കരുതിയത്. കാരണം ക്രിക്കറ്റില്‍ ഈ തരത്തില്‍ ഗ്രൗണ്ടില്‍ വച്ച് ആരെയും സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടു പോവുന്നത് താനൊരിക്കലും കണ്ടിട്ടില്ല. 10 മിനിറ്റോളം അന്നു ബോധരഹിതനായി കിടന്നു.ബോധം വന്നപ്പോളും വേദന കുറഞ്ഞിരുന്നില്ല. താരം പറഞ്ഞു.