അനുബന്ധ വാര്‍ത്തകള്‍
- England vs Australia, Ashes 2nd Test: നിര്‍ത്തിയിടത്തു നിന്ന് തുടങ്ങി ഓസ്ട്രേലിയ, രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേക്ക്; സെഞ്ചുറി ലക്ഷ്യമിട്ട് സ്മിത്ത്
- Ashes 1 st Test, England vs Australia: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ഓസീസിന് ജയിക്കാന്‍ വേണ്ടത് 174, ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍
- ഇന്ന് മരണക്കളി; ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍, സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം
- ജയിക്കുമെന്ന കാര്യത്തിൽ കോലിക്ക് സംശയമുണ്ടായിരുന്നില്ല, ലോകകപ്പിലെ പാകിസ്ഥാനെതിരായ വിജയത്തെ പറ്റി ആർ അശ്വിൻ
- റിഷഭ് പന്ത് തിരിച്ചുവന്നില്ലെങ്കില്‍ സഞ്ജു ലോകകപ്പ് സ്ക്വാഡില്‍; അപ്പോഴും പ്ലേയിങ് ഇലവന് ഉറപ്പില്ല
England vs Australia, Ashes 2nd Test: ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക്
England vs Australia, Ashes 2nd Test: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 416 ല്‍ നിന്ന് 138 റണ്‍സ് മാത്രം അകലെയാണ് ഇംഗ്ലണ്ട് ഇപ്പോള്‍. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ന് ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയാണ് ആതിഥേയുടെ ലക്ഷ്യം.
ഹാരി ബ്രൂക്ക് (51 പന്തില്‍ 45), ബെന്‍ സ്റ്റോക്‌സ് (57 പന്തില്‍ 17) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ബെന്‍ ഡക്കറ്റ് (134 പന്തില്‍ 98), സാക് ക്രൗലി (48 പന്തില്‍ 48), ഒലി പോപ്പ് (63 പന്തില്‍ 42), ജോ റൂട്ട് (19 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.