അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോൺ: നാൽപത് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ശുപാർശ
- കൊവിഷീൽഡ് ഇളവേള 84 തന്നെ, 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
- ഒമിക്രോൺ: പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ചു: വീണാ ജോർജ്
- വർഷം തോറും വാക്‌സിൻ എടുക്കേണ്ടി വരുമെന്ന് ഫൈസർ: പിന്തുണച്ച് ആന്റണി ഫൗസി
- കൊവിഷീൽഡിന് ബൂസ്റ്റർ ഡോസ്: അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
മാളുകളിലും തിയേറ്ററുകളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് കർണാടക
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. മാളുകൾ തിയേറ്ററുകൾ തുടങ്ങി പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
സ്കൂളുകളിലും കോളേജുകളിലും സാംസ്കാരിക പരിപാടികൾ അനുവദിക്കില്ല. വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 500 ആയി പരിമിതപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.
തൽക്കാലത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. രാജ്യത്താദ്യമായി കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് ബെംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ കടുപ്പിച്ചത്.