രാത്രി ഡോറില്‍ മുട്ടും, സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചെലവഴിക്കാമോ എന്ന് ഹോട്ടല്‍ മുതലാളി ചോദിച്ചു; നടി നേഹാ സക്‌സേനയുടെ തുറന്നുപറച്ചില്‍

രേണുക വേണു| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (16:06 IST)

തമിഴ് സിനിമയുടെ സെറ്റില്‍ താന്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടു എന്നാണ് നടി നേഹ സക്‌സേന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മലയാളിയായ ഒരു ഫിലിം മേക്കറുടെ നേതൃത്വത്തിലാണ് ആക്രമണമെന്നും നടി പറയുന്നു. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നേഹ ഇതേകുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

ഒരു ദിവസം താമസിക്കുന്ന ഹോട്ടലിന്റെ മുതലാളി തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചെലവഴിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ പിന്നീട് സംവിധായകനോട് പറഞ്ഞ് ഇത് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഇത് നിഷേധിച്ചു. രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി ഡോറില്‍ മുട്ടുന്നത് പതിവായി. ഷൂട്ടിംഗിനിടെ പ്രധാന നടനായി അഭിനയിച്ച സംവിധായകന്റെ മകന്‍ തന്നെ പടിയില്‍ നിന്നും തള്ളിയിട്ടെന്നും നേഹ ആരോപിച്ചു.

നിരന്തരമായ ഭീഷണികളും പ്രശ്‌നങ്ങളും മൂലം താനും സഹായികളും താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നേഹ പറയുന്നു. സിനിമയുടെ തിരക്കഥ അത്ര മികച്ചതായിരുന്നില്ല. തിരക്കഥയ്ക്ക് ചേരാത്ത തരത്തിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കുറേ കുത്തികയറ്റിയിരിക്കുന്നു. നന്നായി സഹകരിച്ചില്ലെങ്കില്‍ നിര്‍മ്മാതാവ് കോപിക്കുമെന്നു പറഞ്ഞ് സംവിധായകന്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
നിര്‍മാതാവിന് മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. അയാളുടെ കാസിനോയില്‍ പീഡനമുറിയുണ്ടെന്നും, ഇവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുകയും ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത് തനിക്ക് ഭയമുണ്ടാക്കിയെന്നും നേഹ സക്‌സേന പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :