കിരീടത്തിലെ സേതുവിന്റെയും, തനിയാവര്‍ത്തിനത്തിലെ ബാലന്‍മാഷും നമുക്ക് ചുറ്റും നില്‍ക്കുന്നത് പോലെ..,സ്മൃതി വനത്തില്‍ ലോഹിതദാസിന്റെ ഓര്‍മ്മ ദിനത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (17:36 IST)
സ്മൃതി വനത്തില്‍ ലോഹിതദാസിന്റെ ഓര്‍മ്മ ദിനത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. അദ്ദേഹത്തിന്റെ പല സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന ഓരോ വൃക്ഷവും,പല ഓര്‍മകളാണ് നമുക്ക് നല്‍കുന്നത്.
സ്മൃതി വനത്തിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോ.. കിരീടത്തിലെ സേതുവിന്റെയും, തനിയാവര്‍ത്തിനത്തിലെ ബാലന്‍മാഷും നമുക്ക് ചുറ്റും നില്‍ക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കില്ല എന്ന് തോന്നുന്നുവെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു.

വിനോദ് ഗുരുവായൂര്‍ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ്

പതിമൂന്ന് വര്‍ഷം മുന്‍പ് ജൂണ്‍ 28 നു സിനിമ ലോകം മരവിച്ചു നിന്ന ദിവസമായിരുന്നു. ഒപ്പം എന്റെ ജീവിതത്തില്‍ മുന്നിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു നിന്ന ദിവസം... നമ്മുടെ ലോഹി സാര്‍ വിട പറഞ്ഞതു അന്നാണ്. ഇന്നും സാറിനെ പറ്റി ഒരു വാക്ക് പോലും പരാമര്‍ശിക്കാത്ത ദിവസമില്ല. വലിയ ഒരു ശൂന്യത ജീവിതത്തില്‍ തന്നു,സാര്‍ പോയി... എന്നും എപ്പോഴും വിനോദേ... എന്ന ആ വിളി ഇന്നും കാതുകളില്‍ മുഴങ്ങുന്നു. നാളെ പന്ത്രണ്ടു വര്‍ഷം തികയുന്നു... ഇപ്പോള്‍ സാറിന്റെ പേരില്‍ വലിയൊരു സ്മൃതി വനം ഒരുങ്ങിയിരിക്കുന്നു. മണ്ണുത്തി കൈലാസനാഥ വിദ്യനികെതന്‍ സ്‌കൂളില്‍, ഔഷധിയിലെ dr രജിതന്‍ സാറും സുഹൃത്ത് മിത്രനും, ജയരാജ് വാര്യര്‍ഉം തുടങ്ങിവച്ച ആ സ്മൃതി വനം ഇന്ന് നൂറോളം നീര്‍മരുത് കള്‍ കൊണ്ട് സമ്പന്നമാണ്. അന്ന് ഒരു ചെടി ഞാനും നട്ടതാണ്. സാറിന്റെ പല സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന ഓരോ വൃക്ഷവും,പല ഓര്‍മകളാണ് നമുക്ക് നല്‍കുന്നത്. സ്മൃതി വനത്തിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോ.. കിരീടത്തിലെ സേതുവിന്റെയും, തനിയാവര്‍ത്തിനത്തിലെ ബാലന്‍മാഷും നമുക്ക് ചുറ്റും നില്‍ക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കില്ല എന്ന് തോന്നുന്നു. പിന്നെയും ഒരുപാട് കഥാപാത്രങ്ങള്‍ അവിടെ നമുക്ക് മുന്‍പില്‍ വരും. അവിടെ നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ലോഹി സാര്‍ അടുത്തുണ്ട് എന്നൊരു തോന്നല്‍... അവിടെ നാളെ നമുക്ക് ഒരുമിച്ചു ഒത്തു കൂടാം.. രാവിലെ 9.30 നു, സംസാരിക്കാം സേതുവിനോടും, ചന്ദ്രഹാസനോടും,വാറുണ്ണിയോടും, റോയിയോടും...അവരെ സമ്മാനിച്ച ആ കലാകാരന്റെ അനുഗ്രഹവും വാങ്ങി തിരിച്ചു പോരാം വിനോദ് ഗുരുവായൂര്‍




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :