അനുബന്ധ വാര്‍ത്തകള്‍
- ട്വിറ്ററിന്റെ പ്രസ്താവന അപകീർത്തികരം, രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം: കേന്ദ്രസർക്കാർ
- പുതിയ ഡിജിറ്റൽ നിയമം: ഓൺലൈൻ ന്യൂസ്,ഒടിടി പ്ലാറ്റ്ഫോമുകൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം
- അഭിപ്രായ സ്വാതന്ത്രത്തിന് ഭീഷണിയാകുന്ന നിയന്ത്രണങ്ങളിൽ ആശങ്കയെന്ന് ട്വിറ്റർ
- കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാതിരിക്കുക
- ചിലർ സൈസ് ചോദിച്ച് ഇൻബോക്സിൽ വരും,ചിലർ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കും: തുറന്ന് പറഞ്ഞ് നിത്യ മേനോൻ
മീ ടൂ എന്ന് പറഞ്ഞ് നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാമോ എന്റെ സാഹചര്യങ്ങൾ, കെപിഎസി ലളിതയ്ക്കെതിരെ പ്രതിഷേധം
മീ ടു മീവ്മെന്റിനെതിരെ അവഹേളന പ്രസ്താവന നടത്തിയ കെപിഎസി ലളിതയ്ക്കെതിരെ വ്യാപക പ്രതിഷേധം. ചെറുപ്പത്തിൽ ഡാൻസ് പഠിക്കാൻ ചേർന്നതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മീടു മീവ്മെന്റ് നടത്തുന്നവർക്കെതിരായി കെപിഎസി ലളിതയുടെ പ്രസ്താവന.
അച്ഛന് എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്തുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത്. കലാഹൃദയമുള്ള അച്ഛൻ അനുകൂലിച്ചതുകൊണ്ട് മാത്രാമാണ് ഞാനൊരു കലാകാരിയായത്. മീടുവുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാമോ എന്റെ സാഹചര്യങ്ങൾ എന്നായിരുന്നു കെപിഎസി ലളിതയുടെ പരാമർശം.
മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കെപിഎസി ലളിതയ്ക്കെതിരായ പ്രതിഷേധം.