അനുബന്ധ വാര്‍ത്തകള്‍
- എസ്പിബിയ്ക്ക് ഭാരത് രത്ന നൽകണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി
- ഗാനാഞ്ജലിയിലൂടെ എസ്‌പിബിക്ക് സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ ആദരം
- വിശ്വനാഥൻ ആനന്ദിനെ കണ്ടെത്തിയ എസ്‌പിബി, ആ കഥ ഇങ്ങനെ
- സംഗീത മാന്ത്രികന് വിട: സംസ്കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ
- മറഞ്ഞത് ‘പാടും നിലാ’; എസ്‌പിബിയുടെ വിയോഗത്തില്‍ വിതുമ്പി രാജ്യം
എസ്‌പിബിക്ക് ഭാരതരത്ന നൽകണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി
അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. എസ്‌പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് തന്നെ വലിയ നഷ്ടമാണെന്നും ജഗൻ മോഹൻ കത്തിൽ കുറിച്ചു.
സംഗീതമേഖലയ്‌ക്ക് എസ്‌പിബി നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് ഭാരതരത്‌ന നൽകണമെന്നാണ് പ്രധാനമന്ത്രിക്കുള്ള കത്തിൽ ജഗൻ മോഹൻ ആവശ്യപ്പെടുന്നത്. സെപ്റ്റംബർ 25ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം.
അമ്പതുവർഷം നീണ്ടുനിന്ന എസ്‌പിബിയുടെ സംഗീതജീവിതത്തിൽ മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂരാണ് എസ്‌പിബിയുടെ ജന്മദേശം.