പതിനെട്ടാം പടി: മമ്മൂട്ടി 7 ദിവസത്തെ ഡേറ്റ് കൊടുത്തു, മോഹന്‍ലാലിന് തിരക്കായിരുന്നു!

Last Modified വെള്ളി, 5 ജൂലൈ 2019 (15:50 IST)
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത യൂത്ത്‌ഫുള്‍ എന്‍റര്‍ടെയ്‌നര്‍ ‘പതിനെട്ടാം പടി’ റിലീസായി. അതിഗംഭീര അഭിപ്രായമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ സിനിമയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.

ഏഴു ദിവസമാണ് മമ്മൂട്ടി ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയത്. മമ്മൂട്ടിയുടെ പോര്‍ഷന്‍ ചിത്രീകരിക്കാനായി ക്ലബുകളും ഹോട്ടലുകളുമൊന്നും തക്കസമയത്ത് ലഭിച്ചില്ല. അങ്ങനെയാണ് അതിരപ്പള്ളിയില്‍ മനോഹരമായ ഒരു സെറ്റ് ഒരുക്കുന്നത്. കിടിലന്‍ മേക്കോവറിലാണ് ഈ രംഗങ്ങളില്‍ മമ്മൂട്ടി എത്തുന്നത്.

“പതിനെട്ടാം പടി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് വെറും ഏഴുദിവസം മാത്രമാണ്. ആ ദിവസങ്ങള്‍ വളരെ അമൂല്യമായിരുന്നു. പുതിയ ആളുകളോട് നമ്മുടെ ഇന്‍ഡസ്ട്രിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. പുതിയ ചെറുപ്പക്കാര്‍ക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായി എന്നതുതന്നെ നമ്മുടെ ഇന്‍ഡസ്ട്രിയുടെ നന്‍‌മയെ ആണ് കാട്ടിത്തരുന്നത്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാലിനും പതിനെട്ടാം പടി എന്ന പ്രൊജക്ടിനെപ്പറ്റി അറിവുള്ളതായിരുന്നു. ചില വലിയ പ്രൊജക്ടുകളുടെ ഭാഗമായി തിരക്കിലായതിനാലാണ് അദ്ദേഹത്തിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ കാര്യങ്ങള്‍ മോഹന്‍ലാല്‍ കൃത്യമായി അന്വേഷിക്കുമായിരുന്നു എന്ന് ശങ്കര്‍ രാമകൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :