അനുബന്ധ വാര്‍ത്തകള്‍
- ജെസ്‌നയുടെ തിരോധാനം: ‘ദൃശ്യം’ മോഡല്‍ സാധ്യത തള്ളാതെ പൊലീസ് - പിതാവിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്തി
- കരിഞ്ചോലയിലെ കൂറ്റൻ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി
- അവനെ തിരിച്ചുവിളിക്കാൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും പ്രിയങ്ക തട്ടിയെടുത്തിരുന്നു: നിക്ക് ജൊനാസിന്റെ മുൻകാമുകി പറയുന്നു
- പൊലീസിലെ അടിമപ്പണി; മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ലോക്നാഥ് ബെഹ്റ
- നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവൻ വിവരങ്ങളും എഴുതി സൂക്ഷിച്ചു; സമയം, ആരുടെയൊക്കെ ഒപ്പം, എത്രനേരം തുടങ്ങിയതെല്ലാം ഡയറിയിൽ!
ജെസ്‌നയുടെ തിരോധാനം: മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്ന മലപ്പുറത്ത് എത്തിയിരുന്നെന്ന് വിവരം
മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്ന മലപ്പുറത്ത് എത്തിയിരുന്നെന്ന് വിവരം
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജെസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ എത്തിയതായി വിവരം ലഭിച്ചു. മേയ് മൂന്നിന് 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്നയെ കണ്ടതായാണ് പൊലീസിനു ലഭിച്ച സൂചനകൾ.
രണ്ടുപേരുടെയും കൈവശം വലിയ ബാഗുകൾ ഉണ്ടായിരുന്നു. മറ്റു മൂന്നുപേരുമായി അവർ ദീർഘനേരം സംസാരിക്കുന്നത് പാർക്കിലെ ചിലർ കണ്ടിരുന്നു. മാധ്യമങ്ങളിൽ വാർത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിയാൻ ആയതെന്ന് പാർക്കിലെ ജീവനക്കാരും കോട്ടക്കുന്നിൽ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവർത്തകനും അറിയിച്ചു. കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം.
പാർക്കിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ആയിരിക്കും കേസിന് കൂടുതൽ തെളിവുകൾ ഉണ്ടാക്കുക. അതുകൊണ്ടുതന്നെ വീണ്ടെടുക്കുകയാകും അന്വേഷണസംഘത്തിന്റെ ആദ്യദൗത്യം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും അതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട് എന്നുമാണ് സൂചന.