അനുബന്ധ വാര്ത്തകള്
- പ്രവാസികൾ ഈ ആഴ്ചമുതൽ രാജ്യത്ത് തിരികെയെത്തും, ആദ്യ സംഘം മാലിയിൽനിന്നും കൊച്ചിയിലേക്ക്
- ഹോട്ട് സ്പോട്ടിൽ റാലി സംഘടിപ്പിച്ച് പൊലീസ്, പങ്കെടുത്തത് നൂറുകണക്കിന് പേർ, വീഡിയോ പുറത്ത്
- പാസുകൾ ലഭ്യമായി തുടങ്ങി, ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങീയ മലയാളികൾ ഇന്നുമുതൽ കേരളത്തിൽ എത്തി തുടങ്ങും
- സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ല, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് സുരക്ഷയ്ക്കും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമെന്ന് മുഖ്യമന്ത്രി
- കൊവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഇതാ !
ലോക്ഡൗൺ: 8 ലക്ഷം ലിറ്റർ ബിയർ ഓടയിൽ ഒഴുക്കേണ്ടിവരും
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലക്ഷക്കണക്കിന് ലിറ്റർ ബിയർ ഒഴുക്കി കലയേണ്ടിവരുമെന്ന് കമ്പനികൾ. വടക്കൻ സംസ്ഥാനങ്ങളിൽ മാത്രം 700 കോടി രൂപയുടെ 12 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി കെട്ടിക്കിടക്കുകയാണ് എന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് വ്യക്തമാക്കി.
രാജ്യത്തെ 250ഓളം മൈക്രോ ബ്രൂവറികളാണ് വലിയ നഷ്ടം നേരിരിടുന്നത്. കുപ്പികളിലാക്കാത്ത ബിയർ അധികനാൾ സുക്ഷിക്കാനാകില്ല. ഇവ കേടുകൂടാതെ നിലനിർത്തണമെങ്കിൽ താപനില ക്രമീകരിക്കുന്നതിനായി പ്ലാന്റുകൾ പ്രാവർത്തിപ്പിയ്ക്കണം. പ്ലാന്റുകളിൽ വൈദ്യുതി ഉപയോഗിയ്ക്കാൻ സാധിയ്ക്കാത്തതിനാൽ ഇവ ഒഴുക്കി കളയേണ്ട അവസ്ഥയിലാണ്. 8 ലക്ഷം ലിറ്റർ സ്റ്റോക്കള്ള പ്ലാന്റുകൾ ഉൾപ്പടെ അടച്ചിട്ടിരിയ്ക്കുകയാണെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.