അനുബന്ധ വാര്ത്തകള്
- ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കി, നാലാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
- ഫെഡറൽ ബാങ്കിന്റെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്ഫിനയുടെ ഐപിഒ വരുന്നു
- തുടർച്ചയായ നാലാം ദിനവും നഷ്ടത്തിലായി സൂചികകൾ,സെൻസെക്സ് 360 പോയന്റ് താഴ്ന്നു, നിഫ്റ്റി ക്ലോസ് ചെയ്തത് 17,600ന് താഴെ
- 60,000 കടന്നത് റെക്കോഡ് വേഗത്തിൽ, 10,000 പോയന്റിന് വേണ്ടിവന്നത് 166 ദിവസങ്ങൾ മാത്രം
- എവർഗ്രാൻഡെ: ചൈനീസ് ഭീമന്റെ തകർച്ചയിൽ ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ
ചരിത്രം സൃഷ്‌ടിച്ച് ഇലോൺ മസ്‌ക്. ഒറ്റ ദിവസം കൊണ്ട് സമ്പത്തിൽ വർധനവുണ്ടായത് 2,71,50,00,000,000 രൂപ
ഒറ്റ ദിവസം കൊണ്ട് ആസ്‌തിയിൽ 2.71 ലക്ഷം കോടി വർധനവ് നേടി ഇലോൺ മസ്‌ക്. ഹെട്‌സ് ഗ്ലോബൽ ഹോൾഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകൾക്ക് ഓർഡർ നൽകിയതാണ് ഇലോൺ മസ്‌കിന്റെ സമ്പത്ത് കുതിച്ചുയരാൻ ഇടയാക്കിയത്.
ഓർഡർ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9ശതമാനം കുതിച്ച് 1,045.02 ഡോളർ നിലവാരത്തിലെത്തി. ഇതോടെ റോയിട്ടേഴ്‌സിന്റെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹനനിർമാതാക്കളായി ടെസ്‌ല മാറി.
ബ്ലൂംബർഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തിൽ ഒരൊറ്റദിവസം ഒരാൾ നേടുന്ന ഉയർന്ന ആസ്തിയാണ് മസ്‌ക് നേടിയത്. 23 ശതമാനം ഓഹരിവിഹിതമാണ് ടെസ്‌ലയിൽ മസ്‌കിനുള്ളത്. ചൈനീസ് വ്യവസായി സോങ് ഷാൻഷന്റെ കുപ്പിവെള്ള കമ്പനി വിപണിയിൽ ലിസ്റ്റ്‌ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒരൊറ്റദിവസം 32 ബില്യൺ വർധനവ് നേടിയിരുന്നു. ഇതാണ് 36 ബില്യൺ ഒറ്റദിവസത്തിൽ നേടികൊണ്ട് മസ്‌ക് തിരുത്തിയത്.