അനുബന്ധ വാര്‍ത്തകള്‍
- അലോക് വര്‍മയെ മാറ്റിയത് റഫേൽ ഇടപാടില്‍ കുടുങ്ങുമോയെന്ന ഭയം മൂലം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
- സി ബി ഐ തലപ്പത്ത് അഴിച്ചുപണി; ഡയറക്‌ടർ അലോക് വർമയെ മാറ്റി, നാഗേശ്വർ റാവുവിന് താത്കാലിക ചുമതല
- മണിയുടേത് ഒരു കൊലപാതകം?- സിബിഐയ്ക്ക് മൊഴി നൽകുമെന്ന് വിനയൻ
- സിബിഐ അഞ്ചാം ഭാഗം ഇനി വേണോ? മമ്മൂട്ടി ഇങ്ങനെയാണ് ചിന്തിക്കുന്നത്!
- ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സംഭവം; രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സംഭവം; രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
സി ബി ഐ ഡയറക്‌ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെയുള്ള രണ്ട് ഹർജികൾ വെള്ളിയാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. സർക്കാർ നടപടിയെ ചോദ്യംചെയ്ത് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വർമ ഫയൽചെയ്ത ഹർജിയും സി ബി ഐ യിലെ ഉന്നതോദ്യോഗസ്ഥർക്കെതിരേയുള്ള അഴിമതിയാരോപണം അന്വേഷിക്കാൻ പ്രത്യേകാന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹർജിയുമാണ് ഇന്ന് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗോഗോയ് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ലോക്പാല്‍ നിയമമനുസരിച്ച് പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ് പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുക . ഇത്തരത്തില്‍ നിയമിച്ച ഒരു ഡയറക്ടറെ കേന്ദ്രത്തിന് നീക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് കേന്ദ്രം ഒരു രാത്രിയോടെ അലോക് വര്‍മ്മയെ നീക്കം ചെയ്തത്.
സി ബി ഐ തലപ്പത്തെ അസ്വാഭാവിക സംഭവങ്ങള്‍ എസ് ഐ ടി അന്വേഷിക്കണമെന്നാണ് അഡ്വ പ്രശാന്ത് ഭൂഷണ്‍ വഴി കോമൺകോസ് നൽകിയ ഹര്‍ജിയിലെ ആവശ്യം. അതേസമയം, അലോക് വര്‍മയെ നീക്കിയത് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനും വിനീത് നരെയ്ന്‍ കേസിലെ സുപ്രീംകോടതി വിധിക്കുമെതിരാണ്.