അനുബന്ധ വാര്‍ത്തകള്‍
- ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288, ഗുരുതര ചികിത്സയിലുള്ളത് 56 പേര്
- ഒഡീഷയിലുണ്ടായത് ദശാബ്ദത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
- ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ചുട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു
- ഹരിയാനയിലെ കലാപം: ഗുരുഗ്രാമില്‍ ബിരിയാണിക്കടകള്‍ അടിച്ചുതകര്‍ത്തു
- തമിഴ്നാട്ടിൽ പോലീസ് രണ്ടു ഗുണ്ടകളെ വെടിവച്ചുകൊന്നു
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാത്തത് 29 മൃതദേഹങ്ങള്‍
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാത്തത് 29 മൃതദേഹങ്ങള്‍. ദുരന്തം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം 113 പേരെ തിരിച്ചറിയുകയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ട്രെയിന്‍ ദുരന്തത്തില്‍ 295 പേര്‍ക്കായിരുന്നു ജീവന് നഷ്ടപ്പെട്ടത്. ഒഡിഷയിലെ ബാലസോറിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയതാണ് വന്‍ അപകടത്തിനു കാരണം. പാളം തെറ്റിയ ബോഗികളിലേക്ക് അതിവേഗത്തില്‍ വരുകയായിരുന്ന ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ ഏതാനും ബോഗികള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിലേക്ക് കയറി.