അനുബന്ധ വാര്‍ത്തകള്‍
- ബുര്‍വി ചുഴലിക്കാറ്റ്: തെക്കന്‍കേരളത്തിന് ഭീഷണി; ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
- പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഇതാണോ നിങ്ങളുടെ നക്ഷത്രം ? അറിയു !
- തൊണ്ടവേദന അകറ്റാൻ ഇതാ ഒരു നാടൻ വിദ്യ !
- വാട്സാപ്പ് സ്റ്റാറ്റസിനെകുറിച്ച് മദ്യപിച്ച് തര്‍ക്കം: സഹോദിപുത്രന് അമ്മാവനെ കൊലപ്പെടുത്തി
- 8 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 765, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 Pro ഡിസംബർ 2ന് ഇന്ത്യയിലേയ്ക്ക്
കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിച്ചു; പത്തിലധികം എംപിമാരുള്ള പാര്‍ട്ടിക്കുമാത്രം സംസാരിക്കാന്‍ അവസരം
രാജ്യത്തെ കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിവിധ രാഷ്ട്രിയ പാര്‍ട്ടികളെ യോഗത്തിനു വിളിച്ചു. രാജ്യസഭയിലും ലോകസഭയിലും അംഗത്വമുള്ള പാര്‍ട്ടികളെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ പത്തിലധികം എംപിമാരുള്ള പാര്‍ട്ടിക്കുമാത്രമേ യോഗത്തില്‍ ശബ്ദിക്കാന്‍ അവസരമുള്ളു.
ഇതോടെ സിപിഎം, മുസ്ലീം ലീഗ്, ആം ആദ്മി, സിപി ഐ, ടിഡിപി, തുടങ്ങിയ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ കാഴ്ചക്കാരാകേണ്ടിവരും. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. നേരത്തേ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മറ്റു പാര്‍ട്ടികളെ അറിയിച്ചില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. പിന്നാലെ ഇത്തരമൊരു നടപടി.