അനുബന്ധ വാര്‍ത്തകള്‍
- 20 ലക്ഷം കോടി പാക്കേജ്: കൃഷി അനുബന്ധ മേഖലയ്‌ക്ക് ഊന്നൽ നൽകി മൂന്നാം ഘട്ട പ്രഖ്യാപനം
- കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം, റേഷൻ കാർഡ് പോർട്ടബിലിറ്റി നടപ്പിലാക്കും
- സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനം: ദരിദ്രവിഭാഗങ്ങൾക്കായി ഒമ്പത് പദ്ധതികൾ
- 20 ലക്ഷം കോടിയുടെ പാക്കേജിൽ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം വൈകീട്ട് 4 മണിക്ക്
- കേന്ദ്രം 20 ലക്ഷത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചെന്ന് ആദ്യ ട്വീറ്റ്, പിന്നീട് തിരുത്തുമായി ധനമന്ത്രി
മത്സ്യബന്ധന മേഖലയ്‌ക്ക് 20,000 കോടി,മൃഗരോഗ നിയന്ത്രണത്തിന് 13,343 കോടി
ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി മത്സ്യ, ക്ഷീരവികസന മേഖലകൾക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കി ധനമന്ത്രി നിർമലാ സീതാരാമൻ.ഉൾനാടൻ മത്സ്യകൃഷിക്കായി മത്സ്യവികസന പദ്ധതി നടപ്പാക്കുമെന്നും ക്ഷീരമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതുപ്രകാരം കടല്‍, ഉള്‍നാടന്‍ മത്സ്യ കൃഷിക്കുവേണ്ടി 20,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ഇതുവഴി 55 ലക്ഷം പേർക്ക് ജോലി ലഭിക്കും.മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുങ്ങിയ അടിസ്ഥാന വികസനത്തിനായി 9000 കോടിരൂപ മാറ്റിവെക്കും.ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്കായി 13,343 കോടി നീക്കിവെക്കും. പശു, പോത്ത്, ആട്, പന്നി തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് ഉറപ്പുവരുത്തും.രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കും. വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം