അനുബന്ധ വാര്‍ത്തകള്‍
- സൈന്യം ആർഎസ്എസിൻ്റെ കൈയ്യിൽ അകപ്പെട്ടു, അഗ്നിപഥ് യുവജനവിരുദ്ധനീക്കമെന്ന് ഇ പി ജയരാജൻ
- 4 വർഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന ഈ ജോലി,'അഗ്നിപഥ്'ന് പിന്തുണ, സന്തോഷ് പണ്ഡിറ്റിന്റെ ദേശീയ നിരീക്ഷണം!
- അഗ്നിപഥ് പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം; ഇവര്‍ക്ക് ജോലി കിട്ടില്ല !
- നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങൾ അനുവദിക്കില്ല, കടകൾ അടച്ചാൽ അറസ്റ്റെന്ന് ഡിജിപി
- പബ്ജിക്കും മയക്കുമരുന്നിനും അടിമകളായ യുവാക്കൾക്ക് ഇത്തരം പദ്ധതി വേണം: അഗ്നിപഥിന് പിന്തുണയുമായി കങ്കണ
നാലു വർഷത്തിന് മുൻപ് വിടുതൽ നൽകില്ല, രഹസ്യങ്ങൾ പുറത്തുപറയരുത്, അഗ്നിപഥ് വിജ്ഞാപനം പുറത്ത്
അഗ്നിപഥ് പദ്ധതിപ്രകാരം സേവനമനുഷ്ടിക്കുന്ന നാലു വർഷക്കാലത്തിനിടെ ലഭിക്കുന്ന രഹസ്യവിവരങ്ങൾ അഗ്നിവീരർ പുറത്ത് പറയരുതെന്ന് കരസേന. പദ്ധതിയുടെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. അഗ്നിപഥ് പദ്ധതി നിലവിൽ വരുന്നതോടെ അഗ്നിവീറുകൾക്ക് മാത്രമെ സേനയിൽ റെഗുലർ ആയി നിയമനം ലഭിക്കുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വ്യവസ്ഥകൾ അംഗീകരിച്ച് അഗ്നിവീരന്മാരായി ചേർന്നാൽ നാലു വർഷത്തിന് മുൻപ് വിടുതൽ അനുവദിക്കില്ല. പ്രത്യേക കേസുകളിൽ അധികൃതരുടെ അനുമതിയോടെ വിടുതൽ നൽകും. കര,വ്യോമ,നാവിക മേഖലകളിൽ എവിടെയും അഗ്നിവീറുകളെ നിയമിക്കാം. വർഷത്തിൽ 30 അവധി അനുവദിക്കും.