അനുബന്ധ വാര്‍ത്തകള്‍
- അഗ്നിപഥ് പദ്ധതി: 'അഗ്നിവീര്‍' ആകാന്‍ രജിസ്ട്രേഷന് എന്നുമുതല്‍? കരസേന വിജ്ഞാപനമിറക്കി
- രാത്രി നഗരത്തിൽ ചുറ്റികറങ്ങുന്നത് കുറ്റകരമല്ല, കേസെടുക്കാനാവില്ല: കോടതി
- റെയ്ഡ് നടക്കുമ്പോൾ വ്യഭിചാരശാലയിലുണ്ടായി എന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി
- അഗ്നിപഥ് പദ്ധതി: 'അഗ്നിവീര്‍'-ന് വമ്പന്‍ ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
- കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജമ്മുകശ്മീരിലെ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ്
ജമ്മുകശ്മീരിലെ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ്. പുല്‍വാമ, കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞദിവസം രാത്രിയും ഇന്ന് രാവിലെയുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക്കിസ്ഥാന് സ്വദേശിയായ ലഷ്കര്‍ ഇ ത്വയിബപ്രവര്ത്തകനാണ്. കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ടും പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഒരു സബ് ഇന്‍സ്പെക്ടറെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. സാബോറ എസ് ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്.