അനുബന്ധ വാര്‍ത്തകള്‍
- 2019ൽ അഞ്ച് ചിത്രങ്ങൾ മുടക്കി, അർഹിച്ച അംഗീകാരങ്ങൾ നൽകിയില്ല: സുശാന്ത് സിംഗിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ
- സുശാന്തിന്റെ ചിത്രങ്ങള്‍ ഡീലീറ്റ് ചെയ്യണം; പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്
- അന്ന് പരസ്യമായി അപമാനിച്ചവർ ഇന്ന് വേദന പങ്കുവെക്കുന്നു: കരൺ ജോഹറിനും ആലിയ ഭട്ടിനും രൂക്ഷവിമർശനം
- എന്തുകൊണ്ട് സുശാന്തിനെ ധോണിയായി തിരഞ്ഞെടുത്തു; സംവിധായകൻ പറയുന്നു
- മരണത്തിന്റെ കൈപ്പിടിയിലൊതുങ്ങിയ ഹെലികോപ്റ്റർ ഷോട്ട്; സുശാന്ത് ഇനി ഓര്‍മ്മ
സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹം സംസ്കരിച്ചു
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹം സംസ്കരിച്ചു. മുംബൈയിലെ വിലേ പാര്‍ലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ്മ, വിവേക് ഓബ്റോയ് എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ഞായറാഴ്ച രാവിലെയായിരുന്നു സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ ബാന്ദ്രയിലെ വീട്ടുജോലിക്കാരന് കാണുന്നത്. ആറുമാസമായി സുശാന്ത് വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.