അനുബന്ധ വാര്‍ത്തകള്‍
- സുശാന്തിന്റെ മരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ല, മെഡിക്കല്‍ പ്രിസ്‌ക്രിപ്‌ഷന്‍ കിട്ടി; ഡോക്‍ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞ് പൊലീസ്
- ദിശ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു, പിന്നാലെ സുശാന്തിന്റെ ആത്മഹത്യ; ഹിന്ദി സിനിമാലോകത്ത് നടക്കുന്നതെന്ത്?
- കീപ്പർമാരുടെ റോൾ മാറ്റിമറിച്ചത് ഗിൽക്രിസ്റ്റും ധോണിയുമെന്ന് സഞ്ജു സാംസൺ
- സംശയമൊന്നും വേണ്ട, ക്രിക്കറ്റിലെ സൂപ്പർതാരം ധോണി തന്നെ: കാരണങ്ങൾ പറഞ്ഞ് ഡ്വെയ്ൻ ബ്രാവോ
- ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെന്ന് ഷൊയേബ് അക്തർ
എന്തുകൊണ്ട് സുശാന്തിനെ ധോണിയായി തിരഞ്ഞെടുത്തു; സംവിധായകൻ പറയുന്നു
യുവ ബോളിവുഡ് സിനിമതാരമായ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം ഇന്ത്യൻ സിനിമാമേഖലയാകെ ഞെട്ടിച്ചിരിക്കുകയാണ്.34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോൾ സുശാന്തായിരുന്നു ചിത്രത്തിലെ നായകൻ,താരത്തിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്ന് കൂടിയായിരുന്നു ചിത്രം.
ഇപ്പോളിതാ എന്തുകൊണ്ടായിരുന്നു സുശാന്തിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തെതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ധീരജ് പാണ്ഡെ. ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും ശാന്തനായി മനുഷ്യനാണ് സുശാന്ത്. കഠിനാധ്വാനിയാണ്. വേറെയും പല കാര്യങ്ങളിൽ സുശാന്തിന് ധോണിയുമായി സാമ്യമുണ്ട് എന്നാണ് നീരജ് പാണ്ഡെ അഭിപ്രായപ്പെടുന്നത്.
2016ൽ പുറത്തിറങ്ങിയ ചിത്രം സുശാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.ചിത്രത്തിന് ശേഷവും ഷൂട്ട് ചെയ്യുന്ന സമയങ്ങളിലും ധോണിയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു സുശാന്ത്.