മേഘജ്യോതിസ്സുതന്‍ ക്ഷണിക ജീവിതം

മേഘജ്യോതിസ്സുതന്‍ ക്ഷണിക ജീവിതം മംഗലാട്ട് രാഘവന്‍

WEBDUNIA|
വൈവിദ്ധ്യമുറ്റ ഹ്രസ്വജീവിതം

വൈവിദ്ധ്യമുറ്റതായിരുന്നു സഞ്ജയന്‍റെ ഹ്രസ്വജീവിതം. വിദ്യാഭ്യാസത്തിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കടന്നു കൂടുകയെന്ന അക്കാലത്തെ പതിവനുസരിച്ചു കോഴിക്കോട് ഹജാരാഫീസില്‍ കുറിച്ചിട അദ്ദേഹം ക്ളാര്‍ക്കായി ജോലി നോക്കിയിരന്നു.

അദ്ദേഹത്തിന്‍റെ കുടുംബക്കാരില്‍ പലതും അന്ന് റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥന്മാരായിട്ടുണ്ടായിരുന്നു. ഉയര്‍ന്ന പരീക്ഷയോഗ്യതയുള്ളതുകൊണ്ടു എളുപ്പത്തില്‍ ഡെപ്യൂട്ടി കലക്ടറായി ഉയരാമെന്നതിനാല്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മനസില്ലാമനസ്സോടെ അദ്ദേഹം ക്ളര്‍ക്കായി ചേര്‍ന്നതത്രെ.

ഏതായാലും വീര്‍പ്പുമുട്ടിക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നദ്ദേഹം വേഗം വിടുതി നേടി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ളീഷ് ലക്ചററായി...................................................................................

ഭാഷാപോഷിണിയിലേയ്ക്കും മറ്റും പ്രൗഢലേഖനങ്ങളിലൂടെ പരക്കെ പ്രശസ്തനായപ്പോഴാണ് 1934 ല്‍ അദ്ദേഹം കോഴിക്കോട്ടെ പാരമ്പര്യ പ്രശസ്തിയുള്ള വാരികയായ കേരളപത്രികയുടെ പത്രാധിപരായത്.

തലശ്ശേരിയില്‍ നിന്നു ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കോഴിക്കോട്ടുപോയിട്ടാണ് തുടക്കത്തില്‍ പത്രാധിപ ജോലി അദ്ദേഹം നിര്‍വ്വഹിച്ചത്. മുഖപ്രസംഗവും തന്‍റെ സ്വന്തം പേജായ എട്ടാപേജിലക്കേുള്ള ലേഖനവും തയ്യാറാക്കലും മറ്റു പേജുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യജോലി...........................................................................

സുദീര്‍ഘമായ പാരമ്പര്യമുണ്ടെങ്കിലും ക്ഷയോന്മുഖമായിരുന്ന ഈ വാരിക എം.ആര്‍. നായര്‍ പത്രാധിപരായതോടെ പുതുജീവന്‍ കൈവരിച്ചു.

സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍പത്രികയുടെ എട്ടാം പേജില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ നര്‍മ്മലേഖനങ്ങളായിരുന്നു ഈ സ്ഥിതിമാറ്റത്തിനു പ്രധാനകാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :