അനുബന്ധ വാര്‍ത്തകള്‍
- സ്റ്റെം സെൽ ചികിത്സ, കൊവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടവുമായി യുഎഇ
- മൃതദേഹവുമായി യാത്ര ചെയ്ത ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
- 24 മണിക്കൂറിനിടെ 2,293 പേർക്ക് വൈറസ് ബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,000 കടന്നു
- കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രം
- ഡൽഹിയിലെ എല്ലാ ജില്ലകളും റെഡ് സോണിൽ, യുപിയും ഹരിയാനയും അതിർത്തികൾ അടച്ചുപൂട്ടി
അരൂരില്‍ പൊലീസ് വേഷത്തിലെത്തി കവര്‍ച്ച; അതിഥി തൊഴിലാളികളായ ദമ്പതിമാരില്‍ നിന്നും 8000രൂപയും ലാപ്ടോപും തട്ടിയെടുത്തു
പൊലീസ് വേഷത്തിലെത്തി അതിഥി തൊഴിലാളി ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തി. അരൂര്‍ മാര്‍ക്കറ്റിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ സുമനും ഭാര്യ ബിന്ത്യയുമാണ് ആക്രമിക്കപ്പെട്ടത്.
പൊലീസെന്നു പറഞ്ഞെത്തിയ രണ്ടംഗസംഘമാണ് കവര്‍ച്ചനടത്തിയത്. 8000 രൂപയും ഒരു ലാപ്ടോപുമാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്. ഏപ്രില്‍ 25ന് രാത്രിയായിരുന്നു സംഭവം. ഭയംമൂലം ദമ്പതികള്‍ ആരോടും പറഞ്ഞില്ല. കഴിഞ്ഞദിവസം പഞ്ചായത്തംഗത്തോട് വിവരം പറഞ്ഞതിനെതുടര്‍ന്നാണ് അരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.