അനുബന്ധ വാര്‍ത്തകള്‍
- അചാരങ്ങൾ ചിലത് ലംഘിക്കാനുള്ളതാണെന്ന് നമ്മുടെ സാമൂഹിക പരിഷ്കർത്താക്കൾ കാട്ടിത്തന്നിട്ടുണ്ട്, ആചാരങ്ങളല്ല ഈ നാടിന്റെ മതനിരപേക്ഷത തകർക്കാലാണ് ലക്ഷ്യം: മുഖ്യമന്ത്രി
- ശബരിമല: സ്ത്രീകളുടെ പ്രാർത്ഥനയുടെ ഗൌരവം ഉൾകൊള്ളാൻ സർക്കാരിന് കഴിഞ്ഞില്ല, ഇനി വിശ്വാസികൾ തീരുമനിക്കട്ടെയെന്ന് എൻ എസ് എസ്
- വാൾമാർട്ടിനോട് മത്സരിക്കാൻ ഒരുങ്ങിത്തന്നെ ആമസോൺ; ഫ്യൂച്ചർ റിടെയിൽസിന്റെ ഓഹരികൾ ആമസോൺ വാങ്ങുന്നു
- മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഗായകൻ പിടിയിൽ
- ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന പ്രസ്ഥാവനയിൽ മാപ്പെഴുതി നൽകി: ആവേശത്തിൽ പറ്റിയ അബദ്ധമെന്ന് കൊല്ലം തുളസി
കേരള പുനർനിർമ്മാണത്തിന് ലോകബാങ്ക് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകും
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലോകബാങ്ക് നൽകും. കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോകബാങ്ക് സംഘം അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍നിര്‍മാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി.
ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് ആദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രളയം ബാധിച്ച ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ത്വരിതവും ഫലപ്രദവുമായ ഇടപെടല്‍ കണ്ടാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. ലോകബാങ്കിന്റെ പുതിയ രീതി അനുസരിച്ച് സംസ്ഥാന ബഡ്ജറ്റിലെ പദ്ധതികള്‍ക്കും നിലവില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഫലം വിലയിരുത്തി അതിലേക്കും വായ്പ നല്‍കാനാവും.
സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കും. ഗതാഗതം, ഗ്രാമ-നഗര വികസനം, ജലവിഭവം, ജീവനോപാധി തുടങ്ങി വിവിധ മേഖലകളിലെ നഷ്ടവും ബാധിക്കപ്പെട്ട ജനങ്ങളുടെ എണ്ണവും ലോകബാങ്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്.
കണ്ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദിനു പുറമെ ഇന്ത്യാ കണ്ട്രി മാനേജര്‍ ഹിഷാം, ലീഡ് അര്‍ബന്‍ സ്പെഷ്യലിസ്റ്റ് ബാലകൃഷ്ണ മേനോന്, ലീഡ് ഇക്കണോമിസ്റ്റ് ദിലീപ് രാത്ത, ലീഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് ദീപക് സിംഗ്, സുധീപ് എന്നിവരാണ് ലോകബാങ്ക് സംഘത്തിലുണ്ടായിരുന്നത്.