അനുബന്ധ വാര്‍ത്തകള്‍
- 300ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയോട് ഡിജിപി
- ഇഡി റെയ്ഡില്‍ സംഘര്‍ഷം ഉണ്ടാകും; പോലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് ആരോപണം
- ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല; സർക്കാർ വാഗ്ദാനം പാഴ് വാക്ക് !
- തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
- ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണം, പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഇൻ്റലിജൻസ്
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി
ഇന്നലെ നടന്ന ഇഡി റെയ്ഡിനു ശേഷം ഒന്നിലേറെ തവണയാണ് മാധ്യമങ്ങൾ സതീശന്റെ പ്രതികരണത്തിനായി ശ്രമിച്ചത്
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി വേട്ടയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. ബിജെപി സർക്കാരിനെതിരെ രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ ശക്തമായ വിമർശനം ഉന്നയിക്കുമ്പോഴും സതീശൻ മൗനം തുടരുകയാണ്. പിണറായിക്കെതിരായ ഇഡി വേട്ടയിൽ കേരളത്തിലെ കോൺഗ്രസിനും പങ്കുണ്ടെന്ന തരത്തിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു.
ഇന്നലെ നടന്ന ഇഡി റെയ്ഡിനു ശേഷം ഒന്നിലേറെ തവണയാണ് മാധ്യമങ്ങൾ സതീശന്റെ പ്രതികരണത്തിനായി ശ്രമിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി തടിയൂരി. ഡൽഹിയിൽ വെച്ച് ഇന്നലെയും പെരുന്നാൾ ദിനം പാണക്കാട് തറവാട്ടിലെത്തിയപ്പോൾ ഇന്നും മാധ്യമങ്ങൾ സതീശന്റെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.
പെരുന്നാൾ ദിനത്തിൽ പാണക്കാട് തറവാട്ടിലെത്തിയതിനെ കുറിച്ച് മാത്രം സംസാരിച്ച സതീശൻ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയതോടെ വേഗം കാറിലേക്കു കയറുകയായിരുന്നു. നേരത്തെ വാർത്താസമ്മേളനത്തിനിടയിലും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറിയിട്ടുണ്ട്.