അനുബന്ധ വാര്ത്തകള്
- മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ
- മദ്യനയത്തിൽ ഇടഞ്ഞ് സഭ, യുഡിഎഫിനുള്ളിൽ തന്നെ പോര്, സതീശൻ സർക്കാരിൽ തുടക്കത്തിലെ കല്ലുകടി
- വയനാട് പുനരധിവാസം: പൂർണമായി കൈവിട്ട് സർക്കാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു
- സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ
- ഔദാര്യത്തിന് വേണ്ടിയല്ല പോയത്, ഇനി കാല് പിടിക്കാനില്ല, മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ
Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ
വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകിയ ഫയൽ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തിയത്
VD Satheesan
Breaking News: മദ്യക്കമ്പനിയായ ബക്കാർഡിക്കായി മുഖ്യമന്ത്രി വി.ഡി.സതീശൻ ദ്രുതഗതിയിലുള്ള ഇടപെടൽ നടത്തിയത് വിവാദത്തിൽ. വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് അനുവദിച്ച സർക്കാർ പ്രഖ്യാപനം ബക്കാർഡിക്കു വേണ്ടിയാണെന്നാണ് ആക്ഷേപം.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകിയ ഫയൽ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തിയത്. 2023 ൽ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ഈ ഫയലിന്റെ തുടക്കം. എന്നാൽ മദ്യക്കമ്പനിയുടെ ആവശ്യം അംഗീകരിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായില്ല. യുഡിഎഫ് സർക്കാർ എത്തിയതോടെ മദ്യക്കമ്പനി ഇതേ ആവശ്യവുമായി വീണ്ടും രംഗത്തെത്തി.
മേയ് 18ന് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. മെയ് 21ന് നികുതിയളവ് ഫയൽ സജീവമായി. വെറും രണ്ടര മണിക്കൂർ കൊണ്ടാണ് ഫയൽ അന്ന് മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തിയത്. മുഖ്യമന്ത്രി കണ്ടതിന് ശേഷം ഫയൽ ശരവേഗത്തിൽ നീങ്ങുകയായിരുന്നു. ജൂൺ 15ന് മുഖ്യമന്ത്രി ഫയലിൽ തീരുമാനമാക്കി. ജൂൺ 16ന് അതിരാവിലെ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഫയൽ നീക്കി. രാവിലെ 8.45നാണ് ജ്യോതിലാൽ ഫയൽ നീക്കിയത്. അതിനുശേഷം ഒരു മിനിറ്റ് കൊണ്ടും രണ്ടുമിനിറ്റ് കൊണ്ടും ഫയൽ നീങ്ങുന്നത് രേഖകളിൽ നിന്നും മനസിലാകും. ബജറ്റിൽ തിടുക്കപ്പെട്ട് നികുതി ഇളവ് പ്രഖ്യാപിച്ചതും ഈ കമ്പനിക്ക് വേണ്ടിയാണ്.