അനുബന്ധ വാര്‍ത്തകള്‍
- ഉറപ്പ് ലംഘിച്ച് പുതിന്; ആക്രമണം ജനവാസ കേന്ദ്രങ്ങളിലും, ഏഴ് മരണം
- രക്ഷാദൗത്യവുമായി ഇന്ത്യ: തയ്യാറെടുത്തിരികാൻ യുക്രെയിനിലെ ഇന്ത്യക്കാർക്ക് നിർദേശം
- ആര്‍എസ്എസ് നേതാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായ സിപിഎം പഞ്ചായത്ത് മെംബര്‍ രാജിവച്ചു
- എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും
- കടുത്ത നടപടികളിലേക്ക് യൂറോപ്യൻ യൂണിയൻ: റഷ്യയെ യൂറോപ്യൻ മാർക്കറ്റിൽ നിന്ന് മാറ്റി നിർത്തും
ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും എടുക്കുന്നതായി നോര്‍ക്ക റൂട്സ്
ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.