അനുബന്ധ വാര്‍ത്തകള്‍
- വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല; സംസ്ഥാനത്തെ ഡാമുകളിലെ ഷട്ടറുകള്‍ വീണ്ടും തുറക്കും
- Breaking News:12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ സർക്കാർ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
- അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു
- കോടതിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവിനെ ഭാര്യ വീട്ടില്‍ നിന്ന് പിടികൂടി
- കോമണ്‍വെല്‍ത്ത് ഗെയിംസ്: പിവി സിന്ധുവിന് സ്വര്‍ണ്ണം
തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകം: രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയായ പ്രതിയെ കേരള പോലീസ് ഇന്ന് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും
തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയായ പ്രതിയെ കേരള പോലീസ് ഇന്ന് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും. ബംഗാള്‍ സ്വദേശിയായ ആദം അലിയെ ആര്‍പിഎഫ് ആണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മോഷണത്തിനായി കൊലപാതകം നടത്തിയെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.
ഒറ്റയ്ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് പോലീസ്. വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു കിണറ്റില്‍ നിന്നും കണ്ടെത്തിയത്. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണുന്നത്. കൂടാതെ സംഭവത്തെ സംബന്ധിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.