അനുബന്ധ വാര്‍ത്തകള്‍
- അര്‍ജന്റീനയുടെ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു
- രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന 10 ജില്ലകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം
- രാജ്യത്തെ കൊവിഡ് രോഗികളില്‍ 10.75 ശതമാനവും പൂനെയില്‍
- പഴയകാര്യങ്ങള്‍ ഓര്‍ത്താകണം പ്രധാനമന്ത്രിയുടെ ശരണം വിളി:മുഖ്യമന്ത്രി
- പ്രചാരണ വാഹനം അപകടത്തിൽ പെട്ടു, വീണ ജോർജ്ജിന് പരിക്ക്
നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 72 മണിക്കൂര്‍ നിരീക്ഷണം ശക്തം
നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള് ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഇന്നലെ അര്‍ധരാത്രി മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തുന്ന ബൈക്ക് റാലികള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യ വിതരണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല.
സ്ഥാനാര്‍ഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്ക്വാഡുകളുടെ നിരീക്ഷണവും ഏര്‍പ്പെടുത്തും. ചെക്ക്പോസ്റ്റുകളിലും പരിശോധന കൂടുതല്‍ ശക്തമാക്കി.