അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന്റെ വികസനത്തിനുവേണ്ടി മോദി സാധ്യമായതെല്ലാം ചെയ്യുന്നു: മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ
- പ്രകോപനപരമായ ട്വീറ്റുകള്‍: ട്വിറ്റര്‍ 250തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
- 10,000ൽ താഴെ പ്രതിദിന രോഗികൾ, മരണം 100ൽ താഴെ; രാജ്യത്ത് കൊവിഡ് ബാധിതർ 1,07,66,245
- എയർപോർട്ടുകൾ അടച്ചു, വിമാനങ്ങൾ റദ്ദാക്കി; മ്യാൻമറിൽ അടിയന്തരാവസ്ഥ
- മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ഗ്യാസ് ബലൂണ്‍ മാത്രമാണ് ബിജെപി: മമത ബാനര്‍ജി
രാജ്യത്തെ പൂര്‍ണമായി കച്ചവട താല്പര്യങ്ങള്ക്കു വിട്ടുനല്‍കുന്ന ബജറ്റാണിത്: മുഖ്യമന്ത്രി
നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിര്‍ദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്പര്യങ്ങള്ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണ്.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാര്‍ഷികമേഖലയില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ ബജറ്റ്. കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്റെ സ്ഥിരീകരണം കൂടിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.