മുറിയില്‍ പൂട്ടിയിട്ട് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പരാതിയില്‍ ഹണി ട്രാപ്പ് സംഘത്തിലെ ആറ് യുവതികള്‍ അറസ്‌റ്റില്‍

  honey trapping , women arrested , police , യുവതികള്‍ , ഹണിട്രാപ് , പൊലീസ്
ന്യൂഡല്‍ഹി| Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (20:20 IST)
ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ അറസ്‌റ്റില്‍. ന്യൂഡല്‍ഹി രോഹിണി ഏരിയയില്‍ നിന്നാണ് സംഘം പിടിയിലായത്. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കമാണ് യുവതികളുടെ അറസ്‌റ്റിലേക്ക് നീങ്ങിയത്.

പരാതിക്കാരനായ യുവാവുമായി യുവതികളിലൊരാള്‍ മാസങ്ങളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച കാണാന്‍ എത്തിയ യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടില്‍ എത്തുമ്പോള്‍ മറ്റ് രണ്ട് യുവതികള്‍ കൂടി അവിടെ ഉണ്ടായിരുന്നു.

യുവതികളിലൊരാള്‍ യുവാവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ മറ്റു യുവതികള്‍ പുറത്തു നിന്ന് മുറി പൂട്ടി. യുവാവ് ബഹളം വെച്ചതോടെ മുറി തുറന്ന സ്‌ത്രീകള്‍ യുവാവിനെ ഭീഷണിപ്പെടുത്തി. ഇവര്‍ക്കൊപ്പം രണ്ട് പുരുഷന്‍മാരും ഉണ്ടായിരുന്നു. തുടര്‍ന്ന് യുവാവിന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

30 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് സംഘം പറഞ്ഞു. അത്രയും പണം തരാന്‍ ഇല്ലെന്ന് പറഞ്ഞതോടെ 10 ലക്ഷം രൂപയ്‌ക്ക് കരാര്‍ ഉറപ്പിച്ചു. സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് പണം സംഘടിപ്പിച്ച യുവാവ് രാജൗരി ഗാര്‍ഡന്‍ ഗെയ്റ്റില്‍ എത്തിയ ആള്‍ക്ക് പണം കൈമാറി. വിവരം പൊലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

പിന്നാലെ യുവാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികളെ അറസ്‌റ്റ് ചെയ്‌തെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ പേര്‍ യുവതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :