അനുബന്ധ വാര്‍ത്തകള്‍
- കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകിയില്ല, കുഞ്ഞ് എറണാകുളത്തെ ബന്ധുവീട്ടിലെന്ന് സൂരജിന്റെ പിതാവ്
- പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെയും സൂരജിന്റെ അമ്മയേയും കാണാനില്ലെന്ന് പൊലീസ്
- പരീക്ഷയ്ക്ക് കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് ഡിജിപി
- ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ 4; ആകെ ഹോട്ട് സ്പോട്ടുകള്‍ 59
- കൊവിഡ് ആശങ്കകൾക്ക് നടുവിൽ നാളെ എസ്എസ്എൽസി പരീക്ഷ, സ്കൂളുകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ പോലീസ്
എസ്എസ്എല്‍സി-ഹയര്‍സെക്കന്റെറി പരീക്ഷ : സ്കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് പൊലീസ്
ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സ്കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്.ഇതിന് സൗകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം.
മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാനി അറിയിച്ചു