അനുബന്ധ വാര്‍ത്തകള്‍
- തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം
- ശശികലയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് രാം ഗോപാൽ വർമ, റിലീസ് തമിഴ്നാട് തെരഞ്ഞെടുപ്പിന് മുൻപ്
- സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാന്‍ പാടുള്ളു: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
- തിരഞ്ഞെടുപ്പ്: 20പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ഒരു പരിപാടിയും കണ്ടെയ്ന്മെന്റ് സോണില്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍
- തെരഞ്ഞെടുപ്പ്: അമ്മായിയമ്മയും മരുമകളും തമ്മില്‍ പോര്
തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് എതിരില്ല
തളിപ്പറമ്പ്: തളിപ്പറമ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് എതിര് സ്ഥാനാര്‍ത്ഥിയില്ല. തളിപ്പറമ്പ് നഗരസഭയില്‍ ആദ്യമായാണ് സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ പോകുന്നത്. തളിപ്പറമ്പ് നഗരസഭയില്‍ കൂവോട് വാര്‍ഡില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.
എന്നാല്‍ പത്രിക നല്കാന് എത്തിയപ്പോഴേക്കും അവസാന സമയമായി മൂന്നു മാണി കഴിഞ്ഞിരുന്നു. അതോടെ സി.പി.എം പത്രിക നല്‍കുന്നത് എതിര്‍ത്ത്. അതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക നല്‍കാതെ തിരിച്ചുപോയി. സി.പി.എമ്മിന്റെ ഡി.വനജയാണ് ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ പോകുന്നത്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ കഴിഞ്ഞ തവണയും അവസാന നിമിഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. അതും വാര്‍ഡിനു പുറത്തുള്ളൊരു ആളെ. അന്ന് കോണ്‍ഗ്രസിന് 47 വോട്ടുകള്‍ കൊണ്ട് തൃപ്തിപെടേണ്ടിവന്നു.
അടുത്ത ലേഖനം