നിലമ്പൂരില്‍ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തതിനു തൊട്ടു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 11 നവം‌ബര്‍ 2020 (13:30 IST)
നിലമ്പൂര്‍: നിലമ്പൂര്‍ ഞെട്ടിക്കുളത്ത് മക്കളോടൊപ്പം ആത്മഹത്യഹ്യ ചെയ്ത രഹാനെയുടെ ഭര്‍ത്താവായ ബിനീഷ് ശ്രീധരനും (35) ബുധനാഴ്ച വെളുപ്പിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. തുടിമുട്ടിയിലുള്ള മൂത്ത സഹോദരന്റെ വീട്ടിലായിരുന്നു ഇയാളെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടക്കിക്കൊണ്ട് രഹാനയും മക്കളായ ആദിത്യന്‍, അര്‍ജുന്‍, അഭിനവ് എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ മരിക്കാന്‍ കാരണം ഭര്‍ത്താവായ ബിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് ബിനീഷ് ചെയ്തത്. ഭാര്യയും മക്കളും ആത്മഹത്യ ചെയ്ത സമയത് ബിനീഷ് സംഭവ സ്ഥലത്തില്ലായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കുട്ടികളുടെ ജന്മദിനം ഒന്നിച്ച് ആഘോഷിച്ച ശേഷം നവംബര്‍ മൂന്നിനായിരുന്നു ജോലി സ്ഥലമായ ഇരിക്കൂറിലേക്ക് റബ്ബര്‍ ടാപ്പിംഗിനായി പോയത്. എന്നാല്‍ ഞായറാഴ്ച രാവിലെ ബിനീഷ് രഹാനയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനാല്‍ അടുത്ത വീട്ടിലേക്ക് വിളിച്ച് വിവരം അന്വേഷിച്ച്. അവര്‍ വന്നു നോക്കിയപ്പോഴാണ് ഭാര്യയും മക്കളും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വിവരം ബിനീഷിനെ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :