അനുബന്ധ വാര്‍ത്തകള്‍
- മൂന്നാറിലെ താരം ഒടുവിൽ വില്ലൻ വേഷത്തിൽ
- 'കാൽ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല, മദ്യപിച്ചു നിൽക്കുന്നയാളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല':- ദൃക്സാക്ഷിക്കുറിപ്പ്
- വാഹനാപകടത്തിൽ മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന് പൊലീസ്; വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് യുവതി
- കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് സാക്ഷിമൊഴി; മൊഴികളിൽ വൈരുധ്യം; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം; പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച
- ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു; മദ്യപിച്ച് അമിത വേഗതയിലാണ് കാറോടിച്ചതെന്ന് കണ്ടെത്തൽ
വാഹനം ഓടിച്ചത് ശ്രീറാം തന്നെ; രക്ത പരിശോധന നടത്തി; അറസ്റ്റ് ഉടനെന്ന് പൊലീസ്
അതേസമയം കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ അപകടപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചു. സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനാണ് രക്തസാംപിള്‍ ശേഖരിച്ചത്.
അതേസമയം കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് പൊലീസ് വ്യക്തമാക്കി. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന് തന്നെയാണ് വാഹനമോടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും ഡിസിപി. മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമായിരുന്നു വാഹനത്തില്‍.