അനുബന്ധ വാര്‍ത്തകള്‍
- മാധ്യമപ്രവർത്തകന്റെ മരണം; ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും: മന്ത്രി എകെ ശശീന്ദ്രന്
- 'കാൽ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല, മദ്യപിച്ചു നിൽക്കുന്നയാളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല':- ദൃക്സാക്ഷിക്കുറിപ്പ്
- വാഹനാപകടത്തിൽ മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന് പൊലീസ്; വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് യുവതി
- 15 കിലോ കഞ്ചാവുമായി ബൈക്കില്‍ ചീറിപ്പാഞ്ഞ് ദമ്പതികള്‍; പിടിവിടാതെ പൊലീസ്
- ഭാര്യയെ പണയം വെച്ച് ചൂത് കളിച്ചു, തോറ്റു; യുവതിയെ ഭർത്താവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു
മാധ്യമപ്രവര്‍ത്തകന്റെ മരണം; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി, നഷ്ടമായത് ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെ
ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രിറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മരണപ്പെട്ട സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍.
അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.