അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുള്ള കുട്ടിയടക്കം ഏഴ് മരണം
- വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു : പ്രതിക്ക് 7 വർഷം കഠിനതടവ്
- ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം
- റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം
- കാലി ലോറിയില്‍ സിമന്റ് ലോറി ഇടിച്ചു, നിയന്ത്രണം വിട്ട വാഹനം കുട്ടികളുടെ ദേഹത്തേക്ക്; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍
ശബരിമലയില്‍ ശക്തമായ മഴ; തിരക്കിനു കുറവില്ല
ശബരിമലയില്‍ ഇന്ന് തൃക്കാര്‍ത്തികയാണ്
Sabarimala
ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത മണിക്കൂറുകളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കോടമഞ്ഞും ശബരിമലയിലുണ്ട്. എന്നാല്‍ ഇവയൊന്നും വകവയ്ക്കാതെ ആയിരക്കണക്കിനു തീര്‍ഥാടകരാണ് അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തുന്നത്.
ശബരിമലയില്‍ ഇന്ന് തൃക്കാര്‍ത്തികയാണ്. വൈകിട്ട് അയ്യപ്പ സന്നിധിയില്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിക്കും. സന്നിധാനത്ത് ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായ ചാറ്റല്‍ മഴയുണ്ട്. രാത്രി വൈകിയും മഴ തുടര്‍ന്നു.
ശബരിമലയില്‍ പനി കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ തീര്‍ഥാടകര്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുക. അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ പൊലീസുമായോ മറ്റു അധികൃതരുമായോ ബന്ധപ്പെടുക. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.