അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രിയുടെ പിറന്നാൾ കേന്ദ്രമന്ത്രിമാർ ആഘോഷിച്ചത് 568 കിലോയുടെ ഭീമൻ ലഡു സമർപ്പിച്ച്
- ‘എന്നും സന്തോഷമായിരിക്കൂ‘ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് രഹുൽ ഗാന്ധി
- മോഷണത്തിനായി എത്തുന്നത് വിമാനത്തിൽ; അന്തർ സംസ്ഥാന മോഷണ സംഘത്തെ തന്ത്രപരമായി പിടികൂടി പൊലീസ്
- അകന്നു ജീവിക്കുന്ന ഭാര്യയും ഭർത്താവും പരസ്പരം ഫയൽ ചെയ്തത് 67 കേസുകൾ; ഇനി കേസ് വേണ്ടെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു
- ഏഷ്യൻ ഗെയിംസിൽ സ്വർണം കൊയ്തതിനു പിന്നാലെ ജിംസൺ ജോൺസണ് അർജുന അവാർഡ്
ഇടത് സർക്കാർ ഹാരിസണ്‍ വേണ്ടി കള്ളക്കളി നടത്തുന്നുവെന്ന് രമേഷ് ചെന്നിത്തല
ഇടത് മുന്നണി അധികാരത്തിൽ വന്നതു മുതൽ ഹാരിസണ്‍ വേണ്ടി കള്ളക്കളി നടത്തുകയാണെന്ന്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഹാരിസൺ കേസിലെ പരാജയം സർക്കാർ ചോദിച്ചുവാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു
ഹാരിസൺ മലായാളം കമ്പനി കൈവഷം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ ഉത്തരവ് സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവ് നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
38,000 ഏക്കർ ഭൂമിയാണ് ഹാരിസൺ മലയാളം കമ്പനി പാട്ടക്കരാറിന്റെ പേരിൽ കൈവശം വെച്ചിരിക്കുന്നത്. പാട്ടക്കരാർ റദ്ദാക്കി സ്പെഷ്യൽ ഓഫീസറെ നിയോഗിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിച്ചിരുന്നു. ഈ നടപടിയാണ് ജസ്റ്റിസ് റോഹിത് നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.