അനുബന്ധ വാര്‍ത്തകള്‍
- പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരി ടിക്കറ്റ് നിരക്ക് നല്കാന് തയ്യാറായാലും കണ്ടക്ടര്‍മാര്‍ക്ക് അത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി
- സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: നിര്‍ണായക ഇടപെടല്‍ നടത്തി ഹൈക്കോടതി
- അപേക്ഷിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് പ്രൈവറ്റ് ബസുകള്‍; 'പ്രിയദര്‍ശിനി'ക്കെതിരെയുള്ള പ്രതിഷേധമെന്ന് സംശയം
- സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം
തെക്കന്‍ കേരളത്തില്‍ മഴ ശക്തം; മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ നിലവിലെ പച്ച അലര്‍ട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലര്‍ട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തിയിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.