അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ ബെവ്കോയുടെ ശുപാര്‍ശ; വിദേശ മദ്യത്തിന് 750 രൂപവരെ കൂടും
- മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പതു ഷട്ടറുകള്‍ അടച്ചു
- പട്ടാപകല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പെണ്‍കുട്ടി
- അസം സ്വദേശിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് 60കാരന് പിടിയില്‍
- സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കൊവിഡ്,96 മരണം
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ ഷട്ടറുകൾ തുറന്നതിൽ തമിഴ്‌നാടിനെതിരെ പ്രതിഷേധം
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൽ തമിഴ്‌നാട് തുറന്നതിനെതിരെ പ്രതിഷേധം. വിഷയത്തിൽ മുഖ്യമന്ത്രി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മേല്‍നോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കും.
ബുധനാഴ്‌ച്ച രാത്രിയാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നത്. ഇതിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരുകയും വീടുകളിൽ വെള്ളം കയറുകയും ച്എയ്‌തു. ഇതിനെ തുടർന്ന് പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിച്ചു.
നിലവിൽ തുറന്നിരിക്കുന്ന എട്ട ഷട്ടറുകൾക്കൊപ്പം രണ്ട് ഷട്ടറുകൾ കൂടി ഇന്നലെ തുറക്കുകയായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഇതിന്റെ മുന്നറിയിപ്പ് വിവരം ലഭിച്ചത് 4.27നാണ് മന്ത്രി പറഞ്ഞു. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചെന്നും മന്ത്രി പറഞ്ഞു
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുൻപ് സമാനമായ രീതിയിൽ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.
അടുത്ത ലേഖനം