അനുബന്ധ വാര്ത്തകള്
- നിപയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച; അത്യന്തം ശോചനീയമായ നിലയെന്ന് പിണറായി
- എന്ത് കൊണ്ട് തോറ്റു?, സിപിഎം റിപ്പോർട്ടിൽ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങൾ വെട്ടി
- പിണറായി വിജയനെതിരെ നുണയുമായി മേജർ രവി
- ജീവനക്കാരെ പ്രതികാര ബുദ്ധിയോടെ സ്ഥലം മാറ്റി; സഭയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം
- 'ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം', രമേശ് ചെന്നിത്തല രണ്ടും കൽപ്പിച്ച് തന്നെ, പേര് വന്നാൽ എഡിജിപി അജിത് കുമാറിനെതിരെയും നടപടി
ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കുക; ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ്
ജൂൺ 30 വരെ വൈകിട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടു. ഫുട്‌ബോൾ ആരാധകരുടെ പൊതുവികാരം മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്ന് പിണറായി പറഞ്ഞു.
' ലോകകപ്പ് നടക്കുന്ന സമയമാണ്. ഈ സമയത്തെ വൈദ്യുതി നിയന്ത്രണം വലിയ പ്രയാസമുണ്ടാക്കും. പൊതുവികാരം മനസിലാക്കാൻ സർക്കാർ തയ്യാറാകണം. ഈ ഘട്ടത്തിലെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുകയാണ്,' പിണറായി പറഞ്ഞു.
ജൂൺ 30 വരെ വൈകിട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലോകകപ്പിലെ 9.30, 10.30 സമയങ്ങളിലെ മത്സരങ്ങൾ നടക്കുമ്പോൾ പവർകട്ട് ഉണ്ടാകുന്നത് ഫുട്ബോൾ പ്രേമികളെ നിരാശരാക്കുകയാണ്. ഇന്നലെ പോർച്ചുഗൽ - കോംഗോ മത്സരം നടക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപകമായി അരമണിക്കൂർ പവർകട്ട് ഉണ്ടായി. ഇതേ തുടർന്ന് ഫുട്ബോൾ പ്രേമികൾ കെ.എസ്.ഇ.ബി ഓഫീസിലേക്കു വിളിച്ചു പരാതിപ്പെടുകയായിരുന്നു.